മഹ് മൂദ്  ദര്‍വീശിന്റെ  കവിതകള്‍
 
   മഹ് മൂദ്  ദര്‍വീശിന്റെ  കവിതകള്‍
 
  അറബി  സാഹിത്യത്തിലെ ആധുനിക  രചനകള്‍  എന്തുകൊണ്ടോ  നമ്മുടെ  ഇടയില്‍  പ്രത്യേകിച്ചും  ക്ളാസ്  മുറികളില്‍  ചര്‍ച്ച  ചെയ്യപ്പെടുന്നില്ല. സാമ്രാജ്യത്വം ഒരു  ജനതയ്ക്കു നേരെ  നടത്തുന്ന മനുഷ്യത്വരഹിതമായ  അധിനിവേശത്തിനെതിരായുള്ള പ്രതിരോധമാണ്‍  മഹ് മൂദ്  ദര്‍വീശിന്റെ  കവിതകള്‍.
  ജന്മ നാട്ടില്‍  തടവുകാരും  അന്യ നാട്ടില്‍  അഭയാര്‍ഥികളുമായ ഫലസ്ഥീനികള്‍ക്കായി കവിത  കൊണ്ടു  പോരാടുമ്പോള്‍ സാഹിത്യ  കാരന്മാരെ  നിങ്ങള്‍  ആരുടെ  പക്ഷത്ത്  എന്ന  മാക്സിം ഗോര്‍ക്കിയുടെ  ചോദ്യത്തിന്ന് ഈ  പതിറ്റാണ്ടിലും  പ്രസക്തിയുണ്ടെന്ന്  നമുക്കു  മനസ്സിലാക്കാം.
  തിരിച്ചറിയല്‍  കാര്‍ഡ്  എന്ന  കവിത  ഇങ്ങനെ    അവസാനിക്കുന്നു.
 
  ഇത്  രേഖപ്പെടുത്തൂ
   ഞാന്‍ ഒരറബിയാകുന്നു
  നിങ്ങള്‍  എന്റെ  പൂര്‍വ പിതാക്കന്മാരുടെ
  മുന്തിരിത്തോട്ടങ്ങള്‍  കവര്‍ന്നെടുത്തു
   ഞാന്‍  ഉഴുതിരുന്ന  നിലവും
  എന്നെയും എന്റെ  കുട്ടികളെ  മുഴുവനും  കൂടിയും
  എന്നിട്ട്  ഞങ്ങള്‍ക്കും  ഞങ്ങളുടെ
  ചെറുമക്കള്‍ക്കും  കൂടി  നിങ്ങള്‍  വിട്ടു തന്നത്
  ഈ  പാറകള്‍  മാത്രം
  ഇപ്പോള്‍  പറയുന്നതു പോലെ
  അവയും  കൂടി  നിങ്ങളുടെ
  ഗവണ്മെന്റ്  എടുത്തേയ്ക്കുമോ?
  അങ്ങനെ!
  ഒന്നാമത്തെ  പുറത്തിന്റെ
  ഏറ്റവും  മുകളിലായി
  ഇത്  രേഖപ്പെടുത്തൂ
    ഞാന്‍  മനുഷ്യരെ  വെറുക്കുന്നില്ല
  ആരുടെയും  വസ്തുവില്‍  ഞാന്‍
  അതിക്രമിച്ചു കടക്കുന്നില്ല
  എന്നാല്‍ ,  എനിക്ക്  വിശന്നാല്‍
  എന്റെ  കവര്‍ച്ചക്കാരന്റെ
  മാംസം  ഞാന്‍ തിന്നും
  സൂക്ഷിക്കുക, സൂക്ഷിക്കുക  എന്റെ  വിശപ്പിനെ
  എന്റെ  കോപത്തെ!
 
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ